Thursday, April 28, 2011

ഏതോ നിദ്രതന്‍

അയാള്‍ കഥ എഴുതുകയാണ് . ൧൯൯൮ . രവീന്ദ്രന് ‍. കൈതപ്രം . യേശുദാസ് . മോഹനം


(m) എതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍ 
ഏഴു വര്‍ണ്ണങ്ങളും നീര്‍ത്തി 
തളിരിലത്തുമ്പില്‍ നിന്നുതിരും 
മഴയുടെയേകാന്ത സംഗീതമായു്
മൃദു പദമോടെ - മധു മന്ത്രമോടെ 
അന്നെന്നരികില്‍ വന്നുവെന്നോ
എന്തേ ഞാനറിഞ്ഞീല - ഞാനറിഞ്ഞീല
എതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍


(m) ആ വഴിയോരത്തു് അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായ്‌ നീ നിന്നുവേന്നോ
(f) ഉം . . . . .
(m) ആ വഴിയോരത്തു്
അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായു് നീ നിന്നുവേന്നോ
കുറുനിര തഴുകിയ കാറ്റിനോടന്നു 
നിന്‍ ഉള്ളം തുറന്നുവേന്നോ
അരുമയാം ആ മോഹപൊന്‍ത്തൂവലൊക്കെയും
പ്രണയനിലാവായു് പൊഴിഞ്ഞുവേന്നോ
എന്തേ ഞാനറിഞ്ഞീല - ഞാനറിഞ്ഞീല
എതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍


(m) ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍
പാലാഴിയായു് നെഞ്ചില്‍ നിറച്ചുവെന്നോ
(f) ഉം . . . . .
(m) ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍
പാലാഴിയായു് നെഞ്ചില്‍ നിറച്ചുവെന്നോ
അതിലൂറും അമൃതകണങ്ങള്‍ കോര്‍ത്തു 
നീ അന്നും കാത്തിരുന്നെന്നോ
അകതാരില്‍ കുറുകിയ വെണ്‍‌പ്രാക്കളൊക്കെയും
അനുരാഗ ദൂതുമായു് പറന്നുവേന്നോ
എന്തേ ഞാനറിഞ്ഞീല - ഞാനറിഞ്ഞീല


(എതോ നിദ്രതന്‍)

ആയിരം കണ്ണുമായി

നോക്കെത്താദൂരംത്ത് കണ്ണുംനട്ട് . ൧൯൮൫ . ജെറിഅമല്‍ദേവ് . ബിച്ചുതിരുമല . യേശുദാസ് . ശങ്കരാഭരണം


ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലര്‍ തേന്‍കിളി
പൈങ്കിളീ മലര്‍ തേന്‍കിളി (൨)
( ആയിരം .. .. .. )


മഞ്ഞു വീണതറിഞ്ഞില്ല
പൈങ്കിളീ മലര്‍ തേന്‍കിളി
വെയില്‍ വന്നു പോയതറിഞ്ഞില്ല
പൈങ്കിളീ മലര്‍ തേന്‍കിളി
മഞ്ഞു വീണതറിഞ്ഞില്ല വെയില്‍ വന്നു പോയതറിഞ്ഞില്ല
ഓമനേ നീ വരും നാളും എണ്ണി ഇരുന്നു ഞാന്‍
പൈങ്കിളീ മലര്‍ തേന്‍കിളി
വന്നു നീ വന്നു നിന്നു നീ എന്റെ ജന്മ സാഫല്യമേ (൨)
( ആയിരം .. .. .. )


തെന്നല്‍ ഉമ്മകള്‍ ഏകിയോ
കുഞ്ഞുതുമ്പി തമ്പുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍കിളി (൨)
തെന്നല്‍ ഉമ്മകള്‍ ഏകിയോ
കുഞ്ഞുതുമ്പി തമ്പുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍കിളി
എന്റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ
എന്നില്‍ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ
( ആയിരം .. .. .. )

ആരോടും മിണ്ടാതെ

ചിന്താവിഷ്ടയായ ശ്യാമള . ൧൯൯൮ . ജോണ്‍സണ്‍ . ഗിരീഷ് പുത്തഞ്ചേരി . യേശുദാസ് .


ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ


ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ
ഈറന്‍ നിലാവിന്‍ ഹൃദയത്തില്‍ നിന്നൊരു
പിന്‍വിളി കേട്ടില്ലേ 
മറുമൊഴി മിണ്ടിയില്ലേ


ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ


കാതരമുകിലിന്‍റെ കണ്‍പീലിത്തുമ്പിന്മേല്‍ 
ഇടറിനില്‍പൂ കണ്ണീര്‍ത്താരം
( കാതരമുകിലിന്റെ...........)
വിരലൊന്നു തൊട്ടാല്‍ വീണുടയും
കുഞ്ഞുകിനാവിന്‍ പൂത്താലം
മനസ്സിന്‍ മുറിവില്‍ മുത്താം ഞാന്‍
നെറുകില്‍ മെല്ലേ തഴുകാം ഞാന്‍


ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ


പ്രാവുകള്‍ കുറുകുന്ന കൂടിന്‍റെ അഴിവാതില്‍ 
ചാരിയില്ലേ കാണാകാറ്റേ
( പ്രാവുകള്‍ കുറുകുന്ന...........)
പരിഭവമെല്ലാം മാറിയില്ലേ
ചായുറങ്ങാന്‍ നീ പോയില്ലേ
അലിവിന്‍ ദീപം പൊലിയുന്നു
എല്ലാം ഇരുളില്‍ അലിയുന്നു


(ആരോടും മിണ്ടാതെ...........)
ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ

ആലിലമഞ്ചലില്‍

സൂര്യഗായത്രി - ൧൯൯൨ - രവീന്ദ്രന്‍ - ഓ.എന്‍.വി. - യേശുദാസ് - ആഭോഗി


ആ . . . . . . . . . .
ആ . . . . . . . . . .


ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമരത്തൂമിഴിയില്‍ ചാഞ്ചാടും സ്വപ്നമേതോ‌
പൂവല്‍ പൊന്നും തേനും നാവില്‍ തേച്ചതാരോ
പാവക്കുഞ്ഞും കൂടെയാട്
(ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ ..  )


പൂരം നാളല്ലോ പേരെന്താകേണം ഓമ‍ല്‍ കാതില്‍ ചൊല്ലാം (൨)
നാഗം കാക്കും കാവില്‍ നാളെ പൂവും നീരും (൨)
ഉണ്ണിക്കൈകാല്‍ വളര് തിങ്കള്‍പ്പൂ പോല്‍ വളര്
(ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ .. .)


തങ്കക്കൈക്കുള്ളില്‍ ശംഖും താമരയും കാണും കണ്ണിന്‍ പുണ്ണ്യം (൨)
സൂര്യഗായത്രിയായ് ആര്യതീര്‍ത്ഥങ്ങളില്‍ (൨)
നീരാടാന്‍ പോയ് വരാം ആരോമല്‍ പൂങ്കുരുന്നേ
(ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ .. .. .. ..)
(ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ .. )

വിണ്ണില്‍ മേഘം

മന്ത്രവാദി . ൧൯൫൬ . ബ്ര.ലക്ഷ്മണന്‍ . തിരുനല്ലായു് കുറിച്ചി മാധവന്‍ നായര്‍ . കമുകറ 


വിണ്ണില്‍ മേഘം പോലെ 
മിന്നിപ്പായും മേഘം പോലെ വിരവോടു പോകാം
മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യനാളേ (2)
വിണ്ണില്‍ മേഘം പോലെ 
അ...


അ...


ആനന്ദം കൊണ്ടാടി പരാഗപ്പൂക്കള്‍ ചൂടി (2)
അന്‍പിന്‍ ഗാനം പാടി നാം ആ രംഗത്തില്‍ കൂടി
(ആനന്ദം)
ചെല്ലുക ചെല്ലുക മുമ്പേ മുമ്പേ ഉല്ലാസത്താലേ
മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യ നാളേ (2)
വിണ്ണില്‍ മേഘം പോലെ 
അ...


പാരെങ്ങും പ്രേമവാസം ഇനി എന്നും മന്ദഹാസം
ജീവിത സുഖരസമാ ഗാനമായു്
നമുക്കാഗാനമായു്
ജയമാണിനിമേല്‍ സുഖമാണിനിമേല്‍
ജീവിതസുഖരസം ആഗതമായു്
നമുക്കാഗതമായു്
എന്നും നിത്യതാരുണ്യത്തിന്‍ വാസന്തം നീളേ
മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യ നാളേ (2)
വിണ്ണില്‍ മേഘം പോലെ 
അ...

ഉത്രാടപ്പൂനിലാവേ

രവീന്ദ്രന്‍ . ശ്രീകുമാരന്‍തമ്പി. ഹംസധ്വനി . യേശുദാസു്


ഉത്രാടപ്പൂനിലാവേ വാ..
മുറ്റത്തെ പൂക്കളത്തില്‍ വാടിയ പൂവണിയില്‍
ഇത്തിരിപ്പാല്‍ ചുരത്താന്‍ വാ.. വാ.. വാ‍..
(ഉത്രാടപ്പൂനിലാവേ..)


കൊണ്ടല്‍ വഞ്ചി മിഥുനക്കാറ്റില്‍
കൊണ്ടുവന്ന മുത്താരങ്ങള്‍
മണിച്ചിങ്ങം മാലയാക്കി അണിഞ്ഞുവല്ലോ
പുലരുന്ന പൊന്നോണത്തെ പുകഴ്ത്തുന്ന പൂവനങ്ങള്‍
പുതയ്കും പൊന്നാടയായ് നീ വാ.. വാ.. വാ‍..
(ഉത്രാടപ്പൂനിലാവേ..)


തിരുവോണത്തിന്‍ കോടിയുടുക്കാന്‍
കൊതിയ്കുന്നു തെരുവിന്‍ മക്കള്‍
അവര്‍ക്കില്ല പൂമുറ്റങ്ങള്‍ പൂനിരത്തുവാന്‍
വയറിന്റെ നാദം കേട്ടെ മയങ്ങുന്ന വാമനന്‍മാര്‍
അവര്‍ക്കോണക്കോടിയായ് നീ വാ.. വാ.. വാ‍..
(ഉത്രാടപ്പൂനിലാവേ..)

Tuesday, April 26, 2011

സിന്ദൂരം പെയ്തിറങ്ങി

തൂവല്‍കൊട്ടാരം . ൧൯൯൬ . ജോണ്‍സ്സണ്‍ . കൈതപ്രം . യേശുദാസ് , ലേഖ ആര്‍ നായര്‍ & രവീന്ദ്രന്‍


(പു) ആ... ആ... ആ...
(പു) സരിഗാ രിഗപാ ഗപധാ പധസാ
(സ്ത്രീ) സരിഗാ രിഗപാ ഗപധാ പധസാ
(പു) സധാപ ധാപഗ പാഗരി ഗരീസ
(സ്ത്രീ) സധാപ ധാപഗ പാഗരി ഗരീസ
(പു) സാരിസ സധസരി ഗപ ഗപ ധാസധ പധസധ പഗ രിസ
(ഡു)സാരിസ സധസരി ഗപ ഗപ ധാസധ പധസധ പഗ രിസ


(പു) സിന്ദൂരം പെയ്‌തിറങ്ങി പവിഴമലയില്‍
(ഡു)സിന്ദൂരം പെയ്‌തിറങ്ങി പവിഴമലയില്‍
(പു) അങ്ങിനെയല്ല ഒന്നു കൂടി പാടു
(ഡു)സിന്ദൂരം പെയ്‌തിറങ്ങി പവിഴമലയില്‍
(പു) മന്ദാരം പൂത്തൊരുങ്ങി ഹരിതവനിയില്‍
(സ്ത്രീ) മന്ദാരം പൂത്തൊരുങ്ങി ഹരിതവനിയില്‍
(പു) അങ്ങിനെയല്ല ഒന്നു കൂടി പാടു
(ഡു)മന്ദാരം പൂത്തൊരുങ്ങി ഹരിതവനിയില്‍
(ഡു)സോപാനസന്ധ്യ നീളേ കനകമൊഴുകീ
(പു) സിന്ദൂരം പെയ്‌തിറങ്ങി പവിഴമലയില്‍
(പു) അ...


(പു) കര്‍ണ്ണികാരപല്ലവങ്ങള്‍ താലമേന്തി നില്‍ക്കയായ്
കൊന്നപൂത്ത മേടുകള്‍ മഞ്ഞളാടി നില്‍ക്കയായ് 
കാല്‍ച്ചിലമ്പണിഞ്ഞു നിന്ന ഗ്രാമകന്യയായ് മനം
കനവില്‍ നിറയും ശ്രുതിയായ് മുരളി
കതിരുലയും കൈകളിലൊരു 
തരിവളയുടെ കൈത്താളം
തിരിതെളിയും തറവാടിനു 
പുതുമണ്ണിന്‍ സ്‌ത്രീധനമായ് പൂക്കാലം


സിന്ദൂരം പെയ്‌തിറങ്ങി പവിഴമലയില്‍
മന്ദാരം പൂത്തൊരുങ്ങി ഹരിതവനിയില്‍
അ...


കേശഭാരമോടെയിന്ന് കളിയരങ്ങുണര്‍ന്നുപോയ്
പഞ്ചവാദ്യലഹരിയില്‍ പൊന്‍‌തിടമ്പുയര്‍ന്നുപോയ്
മാരിവില്ലു ചൂടിനിന്നു വര്‍ഷമേഘസുന്ദരി
കരളില്‍ തഴുകീ കുളിരും മഴയും 
നെയ്ത്തിരിയും കുരവയുമായ് 
എതിരേല്‍ക്കും ചാരുതയില്‍ 
സുന്ദരമൊരു കാമനയുടെ 
പനിനീര്‍ക്കുട നീര്‍ത്തുകയായ് പൊന്നോണം 


സിന്ദൂരം പെയ്‌തിറങ്ങി പവിഴമലയില്‍
മന്ദാരം പൂത്തൊരുങ്ങി ഹരിതവനിയില്‍
സോപാനസന്ധ്യ നീളേ കനകമൊഴുകീ
സിന്ദൂരം പെയ്‌തിറങ്ങി  അ...

ശ്യാമമേഘമേ

സമയമായില്ല പോലും . സലില്‍ ചൗധരി . ഓ എന്‍ വി കുറുപ്പ് . 1978 . കെ ജെ യേശുദാസ് . ശ്യാം കല്യാണി 


ശ്യാമ മേഘമേ നീയെന്‍ പ്രേമ ദൂതുമായ്‌ ദൂരെ പോയ്‌ വരൂ (2)
എന്റെ ദേവി കേഴും ദൂര മന്ദിരത്തില്‍ പോയ്‌ വരൂ


ശ്യാമ മേഘമേ നീയെന്‍ പ്രേമ ദൂതുമായ്‌ ദൂരെ പോയ്‌ വരൂ


കാമരൂപ കാണു നീയെന്‍ കാതരയാം കാമിനിയെ (2)
കണ്ണുനീരിന്‍ പുഞ്ചിരിയായ്‌ കാറ്റുലയ്ക്കും ദീപമായ്‌ 
വിശ്ലഥമാം തന്ത്രികളില്‍ (2) വിസ്മൃതമാം നാദമായ്‌ 
എന്റെ ദേവി കേഴും ദൂര മന്ദിരത്തില്‍ പോയ്‌ വരൂ 


ശ്യാമ മേഘമേ നീയെന്‍ പ്രേമ ദൂതുമായ്‌ ദൂരെ പോയ്‌ വരൂ


ചില്ലുവാതില്‍ പാളി നീക്കി മെല്ലെയെന്‍ പേര്‍ ചൊല്ലുമോ നീ (2)
നീള്‍മിഴിയാം പൂവിലൂറും നീര്‍മണി കൈക്കൊള്ളുമോ നീ 
ഓമലാള്‍ തന്‍ കാതിലെന്റെ (2) വേദനകള്‍ ചൊല്ലുമോ
എന്റെ ദേവി കേഴും ദൂര മന്ദിരത്തില്‍ പോയ്‌ വരൂ 


(ശ്യാമ മേഘമേ)

സംകൃതപമഗരി

സംകൃത പമഗരി തംക തുംക തധിംകിണ ധിംകൃത ധിമികിട മേളം
തക ധംതരി സരിഗമ ത-കിട ജൊം-ത- തിധിംകിണ 
ധിംധിമി തളംകൃത താളം


(സംകൃത പമഗരി)


സംകൃതമോടേ തിരുസ്വര്‍ഗ്ഗനഗര്‍ക്കു് കഞ്ചത്തേ
സുന്ദര ഹൂറിന്നിസ ചിത്തിരമൊത്തൊരു കഞ്ചത്തേ
പിന്‍കതിരോനോവിന്‍ പഴങ്കതിരോനിന്‍ മൊഞ്ചത്തേ
പിന്തിടൂള്‍ മുടിവരര്‍ സംഗതി കൊണ്ടു തഞ്ചത്തേ ഊന്നുന്നേ 
മുടി വണ്ടിറകൊത്ത കറുപ്പു പെരുപ്പും മിന്നുന്നേ
മുടഞ്ഞിട്ട കുനുത്തതു് കെട്ടഴിച്ചിട്ടാല്‍ പിന്നുന്നേ
ആണാല്‍ പെടൂള്‍ മാടമ്പടിവരെ സുല്‍ത്ത
കാമനില്‍ വളവൊത്ത മിഗാനോസാലം 
വട്ടത്തെളിവതര്‍ വട്ടത്തിരുമുഖം തക തകജം
തങ്ക തധിംകിണ കൃതികിട സംസരിതം
തില്ല തകധിമി  താളംകൃത ജുംജുമൃതം
സ്വര്‍ഗ്ഗത്തലമിലെ പല ധ്വനി കളിചിരി കുളലികള്‍


(സംകൃത പമഗരി)


ചെമ്പകമലര്‍ധുടി ചെത്തിപ്പിടിയോ കവിള്‍ത്തടം ഇമ്പമുള്ളതിശയ വാക്കും 
തിരുചെഞ്ചലില്‍ മികവര്‍ണ്ണ പെട്ടേവട്ടച്ചൊമക്കണ്ണാല്‍ കൊഞ്ചിച്ചരിച്ചവിട്ടും നോക്കും
പൊന്‍പവിഴമീച്ചുണ്ടും മുത്തണിവൊത്ത വിധം പല്ലും 
അമ്പോടെ കണവാര്‍ന്ന മൂക്കും
മനം പൊങ്ങീടും ഇണവലിയുഗ്രശംഖും നാണിക്കുന്നേ സംകൃത ധ്വനിരസ വാക്കും


ഇമ്പക്കാരക്കഴുത്തും കണക്കന്നി ചൊലുത്തീട്ടേ
എമ്പീടും അധര്‍വീധി കരിമച്ചെപ്പു കവുത്തീട്ടേ
സമ്പ്രദായമോ കുഞ്ഞിക്കിണ്ണമേ വട്ടം ചുറ്റിട്ടേ
സാരസക്കനി കുര്‍മാമ്പാഴമോ മുലയും ഒത്തിട്ടേ ജപ്പാനേ
പളുങ്കക്കുടമോ ചതിയാതുലയാതേ നില്‍പ്പാനേ
തരമെപ്പളുമിപ്പടി കര്‍പ്പിലമിര്‍പ്പിടി കൊല്‍പ്പാനേ
കൊതിയാലേ കാമലീളകീടും സുല്‍ത്താ
വാളുത്തമസുവസ്ത അത്ര മൗവ്വയര്‍ 
മര്‍ട്ടത്തലയതു് അറ്റിട്ടൊരുപിടി തക തകജം
തംക തധിംകിണ കൃതികിട സംസരിതം
കില്ല തകധിമി താളംകൃത ജുംജുമൃതം
സ്വര്‍ഗ്ഗത്തലമിലെ പല ധ്വനി കളിചിരി കുളലികള്‍


(സംകൃത പമഗരി) (2)

രഘുവംശ

അന്ന . ൨൦൦൪ . ഔസേപ്പച്ചന്‍ . യേശുദാസു്


രാഗം - കദനകുതൂഹലം
ആരോഹണം - സ രി2 മ1 ധ2 നി1 ഗ2 പ സ
അവരോഹണം - സ നി1 ധ2 പ മ1 ഗ2 രി2 സ


പല്ലവി -
രഘുവംശസുതാംബൂധിചന്ദ്രശ്രീ
രാമരാമരാജേശ്വര


അനുപല്ലവി - 
അകമേകമാരുതശ്രീകര
അസുരേന്ദ്രമൃഗേന്ദ്രവരാ ജഗന്നാഥ


സ്വരം- 
സാരിമ ഗാരിസ രീ.രിമ ധാധനി ഗാഗപ സാസനി ധപമഗ പമഗരി
സരീ.മ ഗാരിസ രിരീ.മ ധാധനി ഗഗാപ സാസനി ധപമഗ പമഗരി
സരിരിമമധധനി ഗപപസസരിരിമ മഗഗരിരിസസനി നിധധപപമഗരി


(രഘുവംശ)


ചരണം-
ജമദഗ്നിജ ഗര്‍വ്വകണ്ഡന 
ജയരൂദ്രാ വിസ്മൃത കണ്ഡന
കമലാബു്ജ ന്വയമണ്ഡല
അഗണിതാല്‍ഭുതൈശ്വര്യ ശ്രീവെങ്കടേശ


സ്വരം- 
സാരിമ ഗാരിസ രീ.രിമ ധാധനി ഗാഗപ സാസനി ധപമഗ പമഗരി
സരീ.മ ഗാരിസ രിരീ.മ ധാധനി ഗഗാപ സാസനി ധപമഗ പമഗരി
സരിരിമമധധനി ഗപപസസരിരിമ മഗഗരിരിസസനി നിധധപപമഗരി


(രഘുവംശ)

പൂങ്കാറ്റിനോടം

പൂമുഖപ്പടിയില്‍ നിന്നെയും കാത്തു് . ൧൯൮൬ . ഇളയരാജ . ബിച്ചു തിരുമല . യേശുദാസു് & ജാനകി


പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ 
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ (F) ആ അ ആ ആ 
നിഴലായ്‌ (F) ആ ആ. 
അലസമലസമായി (F) ആ ആ
അരികില്‍ ഒഴുകി ഞാന്‍ (F) ആ ആ ആ 
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ 
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ (F) ആ അ ആ ആ 


നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും 
എന്‍ നെഞ്ചിലെ ദാഹം നിന്റെതാക്കി നീയും 
പൂ ചങ്ങലക്കുള്ളില്‍ രണ്ടു മൌനങ്ങളെ പോല്‍ (F) ആ ആ
നീര്‍താമര താളില്‍ പനിനീര്‍ തുള്ളികളായ് (F) ആ ആ ആ 
ഒരു ഗ്രീഷ്മ ശാഖിയില്‍ വിടരും വസന്തമായ്‌ 
പൂത്തുലഞ്ഞ പുളകം നമ്മള്‍ 
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ 
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ (F) ആ അ ആ ആ 


നിറമുള്ള കിനാവിന്‍ കേവുവള്ളമൂന്നി 
അലമാലകള്‍ പുല്‍കും കായല്‍ മാറിലൂടെ 
പൂ പാടങ്ങള്‍ തേടും രണ്ടു പൂമ്പാറ്റകളായ് (F) ആ ആ... 
കാല്‍ പാടുകള്‍ ഒന്നാക്കിയ തീര്‍ത്ഥാടകരായ്‌ (F) ആ ആ ആ... 
കുളിരിന്റെ കുമ്പിളില്‍ കിനിയും മരന്ദമായ് 
ഊറി വന്ന ശിശിരം നമ്മള്‍ 


പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ 
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ (F) ആ അ ആ ആ 
നിഴലായ്‌ (F) ആ ആ. 
അലസമലസമായി (F) ആ ആ
അരികില്‍ ഒഴുകി ഞാന്‍ (F) ആ ആ ആ 
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ 
(M)കളികള്‍ (F)ചൊല്ലി (M)കാട്ടു (F)പൂവിന്‍ (M)കരളിനോടും നീ (F) ആ അ ആ ആ 

പൊന്നും പൂവും

ഇഷ്ടമാണു നൂറു വട്ടം . ൧൯൯൬ . എസ്സ് ബാലകൃഷ്ണന്‍ . ഗിരീഷ് പുത്തഞ്ചേരി . യേശുദാസ്


പൊന്നും പൂവും വാരിച്ചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം
മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ മാരിവില്‍ തൂവല്‍ തേന്‍ പിറാവേ
ദൂരെ ദൂരെ പൂക്കാക്കൊമ്പില്‍ കൂകും കോകിലമായ്
ഞാന്‍ നിന്നെ തേടി പാടിയെത്താം ഞാലിപ്പൂന്തോപ്പില്‍ ഊയലിടാം


പൊന്നും പൂവും വാരിച്ചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം
മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ മാരിവില്‍ തൂവല്‍ തേന്‍ പിറാവേ


കുഞ്ഞിക്കുറുമ്പേറും തുമ്പിയായ് കുഞ്ഞാറ്റക്കൂട് തേടിടാം
കന്നിക്കസവിട്ടൊരാടകള്‍ മിന്നായം മെയ്യില്‍ മൂടിടാം
നിന്നെ ഞാനെന്‍ നെഞ്ചിലെ മിന്നാമിന്നിയാക്കിയാടാം
പിന്നെ ഞാന്‍ നിന്‍ ചുണ്ടിലെ ചിന്തും ചിന്തായ് മാറിടാം
പൂത്തൊരുങ്ങും പൂങ്കുരുന്നേ 
ചന്ദനക്കാറ്റില്‍ ചാഞ്ഞുറങ്ങ് (2)


പൊന്നും പൂവും വാരിച്ചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം
മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ മാരിവില്‍ തൂവല്‍ തേന്‍ പിറാവേ


പൂമാനപ്പൂന്തിങ്കള്‍ പൊയ്കയില്‍ പാല്‍ത്തുള്ളി തൂവും രാത്രിയില്‍
കണ്‍ചിമ്മി താനാടും താരകള്‍ വിണ്‍കോണില്‍ ചായും മാത്രയില്‍
നിന്നെ ഞാനെന്നുള്ളിലെ കാണാ മുത്തായ് കാക്കവേ
പിന്നെ നീയെന്‍ മാറിലെ മാറാച്ചൂടായ് മാറവേ
ചെമ്മുകിലിന്‍ പുല്‍ത്തടുക്കില്‍ 
ചേര്‍ന്നുറങ്ങാനും നാണമായോ (2)
(പൊന്നും പൂവും)  ഉം...

പിന്നെ എന്നോടൊന്നും പറയാതെ

ശിക്കാര്‍ . ൨൦൧൦ . എം ജയചന്ദ്രന്‍ . ഗിരീഷു് പുത്തഞ്ചേരി . യേശുദാസു്


ഉം... 
അ...


പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പ്പക്ഷി സ്വയം പറന്നെങ്ങോ പോയു്
(പിന്നെ )
കടലാഴങ്ങളില്‍ ഒരു തൂവലുമായു്
അകലെ നില്പൂ ജലമൗനം


പിന്നെപ്പിന്നെ എന്നോടൊന്നും പറയാതെ 
പകല്‍പ്പക്ഷി സ്വയം പറന്നെങ്ങോ പോയു്


തിരിതാഴും സന്ധ്യാസൂര്യന്‍
നിഴല്‍ മഞ്ഞില്‍ നീങ്ങും പോലെ
ഒരു പാവം പൂമൊട്ടായു് നീ ചേര്‍ന്നുറങ്ങൂ
കരയാതെന്‍ കണ്ണീര്‍മുത്തേ 
കണ്‍  നിറയെ കണ്ടോട്ടെ നിന്‍ 
കവിളത്തെ അമ്മച്ചിമിഴില്‍ പാല്‍മധുരം
നാത്തുമ്പില്‍ നാ‍ദം പോലെ 
നാക്കിലമേലന്നം പോലെ
നിനക്കെന്നുമെന്‍ പുണ്യം വിളമ്പി വെയ്ക്കാം
നിന്നെ നിലാവു കൊണ്ടു നീരാട്ടാം.


പിന്നെ - പിന്നെ എന്നോടൊന്നും പറയാതെ 
പകല്‍പ്പക്ഷി സ്വയം പറന്നെങ്ങോ പോയു്


മുടി മാടിക്കെട്ടാന്‍ പോലും
അറിയാത്ത കാലം നിന്നെ 
ഒരു കോടി സ്നേഹത്താല്‍ ഞാന്‍  ഉമ്മ വെച്ചു
വെയിലാല്‍ നീ വാടും നേരം
തണലായു് ഞാന്‍ നിന്നു ചാരെ
എരിവേനല്‍ കാറ്റില്‍ നിന്നും കാത്തു വെച്ചു
മൊഴിയറിയാമക്കള്‍ വെറുതെ
വളരേണ്ടെന്നാദ്യം തോന്നി
വളര്‍ന്നാലുമെന്നും നീയെന്‍ കുരുന്നു തന്നേ
നിന്നെ കിനാവു് കൊണ്ടു താരാട്ടാം


(പിന്നെ )
ഉം...
അ...

പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ

പുതിയമുഖം . ൨൦൦൯ . ദീപകു് ദേവു് . കൈതപ്രം . ശങ്കര്‍മഹാദേവന്‍ & സുനിത . ഘരഹരപ്രിയ .


(പു) പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ
എന്റെ സ്വന്തം എന്റെ സ്വന്തമായി
ആശ കൊണ്ടു് കൂടു കൂട്ടി നാം
ഇഷ്ടം കൂടി എന്നും എന്നും 
(പിച്ച വെച്ച..)
പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ


(പു) വീടൊരുങ്ങി നാടൊരുങ്ങി 
കല്‍പ്പാത്തി തേരൊരുങ്ങി
പൊങ്കലുമായു് വന്നു പൗര്‍ണ്ണമി
(വീടൊരുങ്ങി..)
കയ്യില്‍ കുപ്പിവളയുടെ മേളം
കാലില്‍ പാദസ്വരത്തിന്റെ താളം
അഴകായ്‌ നീ തുളുമ്പുന്നു
അരികെന്‍ ഹൃദയം കുളിരുന്നു 
(പിച്ച വെച്ച..)


(സ്ത്രീ) നനനാ നാ നാ
നാ നാനാ നാനാ നാ നാ 
(പു) ധിരനാ ധിരനാ നിധപ‌മ
രീമാ രീപാ നിധസനിധ മപാ


(പു) കോലമിട്ടു പൊന്‍പുലരി 
കോടമഞ്ഞിന്‍ താഴ്‌വരയില്‍
മഞ്ഞലയില്‍ മാഞ്ഞു പൊയി നാം 
(കോലമിട്ടു)
ചുണ്ടില്‍ ചോരുന്നൂ ചെന്തമിഴ് ചിന്ത്
മാറില്‍  ചേരുന്നൂ മുത്തമിഴ് ചന്തം 
മൃദു മൗനം മയങ്ങുന്നു 
അമൃതും തേനും കലരുന്നു 
(പിച്ച വെച്ച..)

ഒരു കോടി ദിവാകരന്‍

ഒരു കോടി ദിവാകരരൊത്തുയരും -
പടി പാരൊടു നീരനലാദികളും
കെടുമാറു കിളര്‍ന്നു വരുന്നൊരു നിന്‍
വടിവെന്നുമിരുന്നു വിളങ്ങിടണം


ഇടണേയിരുകണ്‍മുനയെന്നിലതി -
ന്നടിയന്നഭിലാഷമുമാപതിയേ
ജഡമിന്നിതുകൊണ്ടു ജയിക്കുമിതി -
ന്നിടയില്ലയിരിപ്പതിലൊന്നിലുമേ


നിലമൊടു നെരുപ്പു നിരന്നൊഴുകും
ജലമാശുഗനംബരമഞ്ചിലുമേ
അലയാതെയടിക്കടി നല്‍കുക നിന്‍ -
നിലയിന്നിതുതന്നെ നമുക്കു മതി


മദിതൊട്ടു മണംമുതലഞ്ചുമുണര്‍ -
ന്നരുളോളവുമുള്ളതു ചിന്മയാമാം
ക്ഷിതിതൊട്ടിരുളോളമഹോ ജഡമാ -
മിതുരണ്ടിലുമായ മരുന്നഖിലം


അഖിലര്‍ക്കുമതിങ്ങനെതന്നെ മതം
സുഖസാദ്ധ്യമിതെന്നു ശുകാദികളും
പകരുന്നു പരമ്പരയായു് പലതും
ഭഗവാനുടെ മായയഹോ വലുതേ


വലുതും ചെറുതും നടുമദ്ധ്യവുമാ -
യലയറ്റുയരുന്ന ചിദംബരമേ
മലമായയിലാണു മയങ്ങി മനം
നിലവിട്ടു നിവര്‍ന്നലയാതരുളേ


അരുളേ തിരുമേനിയണഞ്ഞിടുമീ -
യിരുളേ വെളിയേ യിടയേ പൊതുവേ
കരളേ കരളിങ്കലിരിക്കുമരും -
പൊരുളേ പുരിമൂന്നുമെരിച്ചവനേ


എരികയ്യിതിലേന്തിയിറങ്ങിവരും
തിരുമേനി ചിദംബരമെന്നരുളും
പുരിതന്നിലിരുന്നു പുരംപൊരിചെ -
യ്തരുളുന്നതുതന്നെയൊരത്ഭുതമാം


പുതുമാങ്കനി പുത്തമൃതേ ഗുളേ
മധുവേ മധുരക്കനിയേ രസമേ
വിധിമാധവരാദി തിരഞ്ഞെടുമെന്‍
പതിയേ പദപങ്കജമേ ഗതിയേ


ഗതി നീയടിയെന്നു ഗജത്തെയുരി -
ച്ചതുകൊണ്ടുടചാര്‍ത്തിയ ചിന്മയമേ
ചതിചെയ്യുമിരുട്ടൊരുജാതി വിടു -
ന്നതിനിന്നടിയന്നരുളേകണമേ

ഒരു ജാതിയൊരു മതം

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു് (2)
ഒരു യോനി ഒരാകാരം ഒരു ഭേതവുമില്ലതില്‍ (2)
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്


ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി (2)
നരജാതിയിതോര്‍ക്കുമ്പോള്‍ ഒരു ജാതിയിലുള്ളതാം (2)
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്


നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും (2)
പറയന്‍ താനും എന്തുള്ളതന്തരം നരജാതിയില്‍ (2)
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്


പറച്ചിയില്‍ നിന്നു പണ്ടു് പരാശരമഹാമുനി (2)
പിറന്നു മറസൂത്രിച്ചമുനി കൈവര്‍ത്ത കന്യയില്‍ (2)
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്


ഒരു യോനി ഒരാകാരം ഒരു ഭേതവുമില്ലതില്‍ (2)
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു് (2)
ഒരു ദൈവം മനുഷ്യനു് (4)

നിറവാവോ നറുപൂവോ

രജപുത്രന്‍ . ൧൯൯൬ . എം ജയചന്ദ്രന്‍ . ഗിരീഷു് പുത്തഞ്ചേരി . യേശുദാസു്


നിറവാവോ നറുപൂവോ നിറമേറും കവിളോരം (2)
മകരംമഞ്ഞോ മഴനീര്‍മുത്തോ
മഷിമായും നിന്‍ മിഴിയോരം ഹോയു്
ആ...


നിറവാവോ നറുപൂവോ നിറമേറും കവിളോരം


ഈറനാം മാറില്‍ നീര്‍മണിപ്പൂവില്‍ തൂനിലാച്ചന്ദനം പൂശി
പൂമുടിത്തുമ്പില്‍ കാര്‍മുകില്‍ച്ചെണ്ടില്‍ താരകച്ചെമ്പകം ചൂടി
പറയാതെന്തോ പറയാന്‍ വെമ്പും പാല്‍ക്കടല്‍ പോലെ തുളുമ്പും
വാരിളം തിങ്കളേ വാര്‍മണിത്തൂവലേ 
നീയെന്റെ നെഞ്ചിലെ നീലാംബരി


നിറവാവോ നറുപൂവോ നിറമേറും കവിളോരം


ഇന്നലെ രാവില്‍ ഈ പുല്ലുപായില്‍ ഇങ്ങനെ നാമുറങ്ങുമ്പോള്‍
ജാലകച്ചില്ലില്‍ രാമഴക്കാറ്റില്‍ മര്‍മ്മരം പെയ്തിറങ്ങുമ്പോള്‍
പൊലിയാതെങ്ങോ പൊലിയും ദൂരേ ആ മണിത്തൂമണി ദീപം
നിന്‍ വിരല്‍ത്തുമ്പുകള്‍ വിസ്മയം നെയ്യവേ 
ഞാന്‍ നിന്റെ മാറിലെ മണ്‍വീണയായു്
(നിറവാവോ )

Friday, April 22, 2011

നമോനാദപിന്ദ്വത്മികേ

നമോ നാദബിന്ദ്വാത്മികേ നാശഹീനേ
നമോ നാരദാദീഢ്യപാദാരവിന്ദേ
നമോ നാന്മറയ്ക്കും മണിപ്പൂംവിളക്കേ
നമോ നാന്മുഖാദിപ്രിയാംബാ നമസ്തേ


സമസ്തപ്രപഞ്ചം സൃജിച്ചും ഭരിച്ചും
മുദാസംഹരിച്ചും രസിച്ചും രമിച്ചും
കളിച്ചും പുളച്ചും മഹാഘോരഘോരം
വിളിച്ചും മമാനന്ദദേശേ വസിച്ചും


തെളിഞ്ഞും പറ‍ഞ്ഞും തുളുമ്പും പ്രപഞ്ചം
തുളഞ്ഞുള്ളിലെള്ളോളമുള്ളായിരുന്നും
തിരിഞ്ഞും പിരിഞ്ഞും മഹാനന്ദധാരാം
ചൊരിഞ്ഞും പദാംഭോജഭക്തര്‍ക്കു നിത്യം


വരുന്നോരു തുമ്പങ്ങളെല്ലാമറിഞ്ഞും
കരിഞ്ഞീടുമാറാവിരാതങ്കബീജം
കുറഞ്ഞൊരുനേരം നിനയ്ക്കുന്ന ഭക്തര്‍ -
ക്കറിഞ്ഞീല മറ്റുള്ള കൈവല്യരൂപം


നിറഞ്ഞങ്ങനെ വിശ്വമെല്ലാമൊരുപ്പോ -
ലറം ചെറ്റുമില്ലാതെ വാണും ചിരന്നാള്‍
കഴിഞ്ഞാലുമില്ലോരു നാശം കുറഞ്ഞൊ -
ന്നറിഞ്ഞീടരായിന്നഹോ ഘോരരൂപം


മറഞ്ഞീടൂമോ വിശ്വമെല്ലാമിതെന്നോര്‍ -
ത്തറിഞ്ഞീടുവാന്‍ ശക്തരാരുള്ളു ലോകേ
മഹാദിവ്യദേവേശ ഗൗരീശ ശംഭോ
മഹാമായ നിന്‍ വൈഭവം ചിന്തനീയം


അടിക്കുള്ള തോണ്ടിപ്പറിച്ചംബരാന്തം
നടുക്കം കൊടുക്കുന്ന നന്ദാകിനിക്കി -
ങ്ങടക്കം കൊടുപ്പാനിടം പെട്ടിരിക്കും
ജടയ്ക്കമ്പിളിത്തെല്ലുംമെല്ലും വിലോല -
ച്ചലദ്ഭംഗമന്ദാരമാണിക്യമാലാ -
വലിയ്ക്കപ്പുറത്തുള്ള രത്നം പതിച്ചു -
ജ്ജ്വരിച്ചുത്തരംഗീകൃതം പൊന്‍ കിരീടം
പരം പഞ്ചമിച്ചന്ദ്രനും തോറ്റു പോയി


തിരയ്ക്കപ്പുറം കുറ്റമില്ലെന്നു തേറി -
ത്തിറംവിട്ടു കപ്പം കൊടുക്കുന്ന നെറ്റി -
ക്കുറിക്കുള്ളില്‍ വീണൊഴിയേഴാമരഞ്ഞാ -
ണരയ്ക്കന്വഹം ചാര്‍ത്തുമുര്‍വ്വീമണാളന്‍


മഹാദേവനും ബ്രഹ്മനും മുന്‍പരായോ -
രഹോ മായയില്‍ പെട്ടിരിക്കുന്നു ചിത്രം
മഹാത്മാക്കളായുള്ളവര്‍ക്കും നിനച്ചാല്‍
മഹാമായ നിന്‍ വൈഭവം കിന്തരണ്യം


അനംഗന്റെ പൂവില്ലിനല്ലല്‍പ്പെടുത്തും
കുനുച്ചില്ലിവല്ലിക്കൊടിത്തല്ലു തെല്ലി -
ങ്ങനഗന്നുമംഗത്തിലേറ്റാലൊഴിച്ചൂ -
ടനങ്ങാതെ പോയങ്ങടങ്ങുന്നതേ നല്‍ -
പ്പദത്താര്‍ ഭജിക്കുന്നവര്‍ക്കുള്ളൊരത്തല്‍
പ്പദത്തെക്കെടുപ്പാനതേ ചില്ലി രണ്ടും
വശത്താക്കിവെച്ചപ്പൊഴും മിന്നിമിന്നു -
ന്നതും കണ്ണിണപങ്കജപ്പൂവിലോലും
കൃപത്തേന്‍ കണക്കണ്‍കണം മാരിചേര്‍ത്താര്‍ -
ത്തി പോക്കും കടക്കണ്ണു രണ്ടിങ്കലും
വിമ്മിവിമ്മിത്തിടുക്കെന്നു പായുന്ന
കല്ലോലിനിക്കും പടുത്വം കൊടുക്കുന്നോ -
രാനന്ദവീരിക്കടല്‍ക്കക്കരെ -
പ്പാദഭക്തപ്രയുക്തശ്രുതംസ്തേത്ര -
സംഗീതനൃത്തങ്ങളും തൃച്ചെവകൊണ്ടു
നില്‍ക്കുന്ന കര്‍ണ്ണങ്ങളില്‍പ്പൊന്‍മണിക്കുണ്ഡലം
കൊണ്ടാളിപ്പെട്ടു പൊങ്ങും ഘൃണക്കങ്കിതം
ഗണ്ഡകണ്ണാടിയു നന്‍മണിച്ചെമ്പരത്തിപ്ര -
സൂനം നമിക്കും മണിച്ചുണ്ടു രണ്ടിന്നുമുള്ളായു് വിളങ്ങും
പളുങ്കൊത്ത പല്‍പത്തി മുത്തുപ്പടത്തി -
ന്നിളിഭ്യം കൊടുക്കുന്നതിന്നെന്തു ബന്ധം
തെളിഞ്ഞിങ്ങനെ പൂര്‍ണ്ണചന്ദന്നുമല്ലല്‍ -
ക്കളങ്കം കൊടുക്കുന്നതിര്‍ദ്വന്ദ്വശോഭാങ്കുരം
വക്തബ്രിംബം കരാളോന്നതശ്രീകരം
ഘോരദംഷ്ട്രാദ്വയം ഭീഷണീയം
കരേ കങ്കണം കിങ്കിണീസങ്കുലം
കിങ്കരീഭൂതവേതാളകുളീപ്രവാഹം
പറന്നട്ടഹാസങ്ങളിട്ടിട്ടു കുന്തം
കുടഞ്ഞുള്ള ശംഖം കൃപാണം കപാലം
ഭടന്മാരെതിര്‍ത്തോടി മണ്ടുന്ന കണ്ഠസ്വനം
സിംഹനാദത്തിനും ക്ഷീണമുണ്ടാ -
മിടിക്കും പടുത്വം കൊടുക്കുന്ന പൊട്ടി -
ച്ചിരിക്കൊട്ടു ദീക്കും പൊടിക്കായു്ക്കൊടുക്കും
കടും പന്തു കൊങ്കക്കുടം താളമേളം
പിടിച്ചംബരീജാലസംഗീതനൃത്തം
തുടിക്കിങ്ങിണീവേണുനാദവീണാപ്രയോഗം
ചെവിക്കൊണ്ടു തങ്കക്കുടക്കൊങ്ക രണ്ടും
കുളം കുങ്കുമീപങ്കമാലേയലേപം
പളുങ്കൊത്തമുത്തുപ്പടങ്കല്പവൃക്ഷ -
ത്തലം പൂങ്കുലക്കൊത്തു കൊര്‍ത്തിട്ടു
മാലാകളങ്കാവിഹീനം കലാപിച്ചു -
മേതാനലങ്കാരബന്ധങ്ങളും മറ്റു -
മുള്ളൊരലം ശക്തരല്ലാരുമോതാനിതൊന്നും
പിടിക്കുള്ളടക്കിക്കൊടുക്കും വയറ്റി -
ന്നടിക്കൊമനപ്പൂമണിപ്പട്ടുടുത്ത -
മ്മുടിച്ചിക്കു കച്ചപ്പുറം വച്ചിറുക്കി
ക്കടിക്കാമ്പു തുമ്പിക്കരശ്രീ നമിക്കും
അനംഗന്റെ തൂണീരമോടേറ്റു തമ്മില്‍
പിണക്കം തുടങ്ങിജ്ജയിക്കുന്ന പൊന്നു -
ക്കണങ്കാലടിക്കച്ഛചം തോറ്റു തോയേ
തപസ്സിന്നു പോകുന്ന പാദാഗ്രശോഭം
കണങ്കാലടിത്താമരപ്പൂവിലോലം
കളിക്കുന്ന പൂന്തേന്‍ നുകര്‍ന്നാത്തമോദം
വിളങ്ങുന്ന ദേവാംഗനാഗാനമേളം
കളം വീണ നാനാവിധം വാദ്യഭേദം
ശ്രവിച്ചും സുഖീചാരുനര്യാണിതന്നില്‍
ഝണത്കാരപൂരം വഹിച്ചും നടന്നും
മുദാ ശോഭകൈലാസശൃംഗേ ലസിച്ചും
തദാ ദേവനാരീ സമക്ഷം വഹിച്ചും
നമിച്ചും സുരന്മാര്‍ വഹിച്ചും കടാക്ഷം
ഗമിച്ചും നിജാന്ദമോടാവിരാശാ -
വധിക്കുള്ള കാമം ലഭിച്ചും പദാന്തേ ഭജിച്ചും
തദാവാസദേശേ വസിച്ചും സുഖിച്ചും
രമിച്ചും സ്വാകാര്യേഷ്വലം സംഭ്രമി -
ച്ചങ്കുരിച്ചത്തലും മൂലമാക്കി വിള -
ങ്ങുന്നിവണ്ണം ഭവതൃക്കടക്കണ്‍ ചുളിച്ചൊന്നു
നോക്കായ്ക മൂലം കൃപാലേ നമസ്തേ നമസ്തേ
നമസ്തേ മഹാഘോരസംസാരവാരാ -
ന്നിധിക്കപ്പലല്ലാതൊരാലംബനം മ -
റ്റെനിക്കൊന്നുമില്ലംബ കാരുണ്യരാശേ


നിനക്കുന്നതെല്ലാം കൊടുക്കുന്ന തൃക്ക -
ണ്ണിണത്തേന്‍കടാക്ഷം ലഭിപ്പാനണഞ്ഞേന്‍
പദാംഭോജവൈമുഖ്യമെന്നില്‍ പിണഞ്ഞീ -
ടൊലാ തേ നമസ്തേ നമസ്തേ നമസ്തേ
പണം പെണ്ണിലും മണ്ണിലും ചെന്നു പൂക്കാ -
ശ്വസിച്ചാത്തമോദം ഗുണംകെട്ടു
ദുഃഖിച്ചു പോവാനയയ്ക്കൊല്ലഹം
ദേഹമെന്നോര്‍ത്തു സത്ത്വാദിയാം മുക്കുണംകെട്ടു -
പെട്ടൊരു മായാവിലാസം ക്ഷണം ക്ഷീണ -
ലോകപ്രപഞ്ചപ്രവാഹം ക്ഷണജ്യോതിരാചന്ദ്രതാരം
നമസ്തേ ശിവാംബോ നമസ്തേ നമസ്തേ

നാണം ചൂടും നാടന്‍ പാട്ടോ

പൂമരത്തണലില്‍ . ൧൯൯൭ . രവീന്ദ്രന്‍ . എസ്സു് രമേശന്‍ നായര്‍ . യേശുദാസു്


ആ...


നാണം ചൂടും നാടന്‍ പാട്ടോ
ഈറന്‍ മാറും താഴമ്പൂവോ
താനേ വന്നെന്‍ മാറില്‍ ചായും ചന്തം പോലെന്‍
ഗാനം തേടും രാഗം വാനം പുല്‍കും താരം
നീ കരിമിഴികളില്‍ നിറമുകിലുകള്‍ വരമരുളിയ തരളതയായു്


നാണം ചൂടും നാടന്‍ പാട്ടോ
ഈറന്‍ മാറും താഴമ്പൂവോ


പ്രാണലില്‍ ചീലികള്‍ മൂടുമ്പോള്‍ - നിന്‍
പാല്‍ചന്ദ്രലേഖ ഞാന്‍ കണ്ടു
രാക്കുയില്‍ പഞ്ചമം പെയ്യുമ്പോള്‍ - നിന്‍
സീര്‍ക്കാരമിന്നു ഞാന്‍ കേട്ടു
ഏതു കടല്‍ നിന്‍ മിഴിയില്‍
ഏതു പവിഴം ചൊടിയില്‍
മറക്കാം നമുക്കീ മയക്കം


നാണം ചൂടും നാടന്‍ പാട്ടോ
ഈറന്‍ മാറും താഴമ്പൂവോ
അ...


തൂമഞ്ഞു പാളികള്‍ വീഴുമ്പോള്‍ - നിന്‍
പാര്‍വ്വണ കുംഭങ്ങള്‍ കണ്ടു
പൂക്കളം മാറത്തു മായുമ്പോള്‍ - ഞാന്‍ 
പൂവിന്റെ മര്‍മ്മരം കേട്ടു
ഏതു മധുരം മൊഴിയില്‍
ഏതു മുകില്‍ നിന്‍ മുടിയില്‍
ഉറങ്ങാം നമുക്കീ മനസ്സില്‍


(നാണം ചൂടും )
നാണം ചൂടും നാടന്‍ പാട്ടോ
ഈറന്‍ മാറും താഴമ്പൂവോ
അ...

മുത്തുമകളേ

സ്നേഹദൂതു് . ൧൯൯൭ . മോഹന്‍സിത്താര . കൈതപ്രം . യേശുദാസു്


മുത്തുമകളേയെന്റെ പൊന്നുമകളേ (2)
നീ പാടാറില്ലേ നീ ആടാറില്ലേ
എന്‍ കണ്ണീര്‍മുത്തേ നീയെങ്ങാണു്
നിന്റെ കിളുന്തു മോഹമെവിടെ
നിന്റെ കുരുന്നു സ്നേഹമെവിടെ


മുത്തുമകളേയെന്റെ പൊന്നുമകളേ (2)


കുപ്പിവളക്കൈകള്‍ മിണ്ടാറില്ലെന്നോ 
തേന്‍മൊഴികള്‍ പെയ്യാറില്ലേ
പച്ചമലര്‍ത്തോപ്പില്‍ നീരാടാറില്ലേ
താഴ്വരയില്‍ പോകാറില്ലേ
തെന്നലുറങ്ങി രാവുറങ്ങി
‌താലിപ്പൂവെല്ലാം വീണുറങ്ങി
മുത്തേ വായോ


മുത്തുമകളേയെന്റെ പൊന്നുമകളേ (2)


കാഞ്ചീപുരം ചേല ചുറ്റാറില്ലേ നീ
മുത്തുമണികള്‍ കോര്‍ക്കാറില്ലേ
വായാടിക്കാറ്റേ നന്നാറിപ്പൂവേ
മുത്തുമോളേ കാണാറില്ലേ
ഞാനുറങ്ങാതേ രാവുറങ്ങി
കോയില്‍മണികള്‍ കേണുറങ്ങി
മുത്തേ വായോ
(മുത്തുമകളേയെന്റെ) 
നിന്റെ കിളുന്തു മോഹമെവിടെ

മൗനം നിന്‍ സ്നേഹമൗനം

കിങ്ങു് സോളൊമണ്‍ . ൧൯൯൬ . ദേവ . ഗിരീഷു് പുത്തഞ്ചേരി . യേശുദാസു് / ചിത്ര


മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി


മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി (2)
പാതി മാഞ്ഞ തിങ്കള്‍ പൂമുഖം തലോടി
ചാരേ വന്ന കാറ്റെന്‍ കാതില്‍ മെല്ലേയോതി
ദൂരെയെങ്ങോ നൊന്തുരുകും പെണ്‍കൊടിയ്ക്കായു്
രാവുറങ്ങാന്‍ സാന്ത്വനത്തിന്‍ ദൂതു തരൂ തരൂ


മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി


കുഞ്ഞുകുഞ്ഞു മോഹം പൂട്ടിവെച്ചൊരുള്ളില്‍
മഞ്ഞുനീര്‍പ്പളുങ്കിന്‍ ചില്ലു കൂടുടഞ്ഞു
ഞാന്‍ മെനഞ്ഞു നല്‍കും സ്വര്‍ണ്ണ നൂപുരങ്ങള്‍
പാഴു്വരമ്പിലെങ്ങോ മുത്തടര്‍ന്നു വീണു
നിറയുമെന്‍ മിഴികളില്‍ നറുതിരി കൊളുത്തിയ നിറതിങ്കള്‍ കതിരൊളിയേ
പൂത്തുലയും നിന്‍ ചിരിയെന്‍ ചന്ദനമായു്


മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി


ദൂരേ ദൂരേ നോവും കണ്ണുനീര്‍ നിലാവും
മാഞ്ഞു പോകുമേതോ മൂകരാത്രിനേരം
നമ്മില്‍ നിന്നുമേതോ രാഗനൊമ്പരങ്ങള്‍
പങ്കു വെച്ചു പാടും പക്ഷിയെന്ന പോലെ
മനസ്സിന്റെ മുരളിയില്‍ ഉരുകിയ പരിഭവ നിഴല്‍മഴ ഉതിരുകയായു് 
കാതരമാം കണ്ണുകളില്‍ നീര്‍മണിയായു്


(മൗനം നിന്‍ )
മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി
നീലാംബരി (6)

മംഗളങ്ങളരുളും

ക്ഷണക്കത്ത് . ൧൯൯൦ . ശരത്ത് . കൈതപ്രം . യേശുദാസ്


   
മംഗളങ്ങള്‍ അരുളും മഴനീര്‍ക്കണങ്ങളേ
ശാന്തമായ് തലോടും കുളിര്‍ക്കാറ്റിന്‍ ഈണമേ
ദീപാംഗുരങ്ങള്‍ തന്‍ സ്നേഹാര്‍ദ്ര നൊമ്പരം‌
കാണാന്‍ മറന്നു പോയോ
മംഗളങ്ങള്‍ അരുളും മഴനീര്‍ക്കണങ്ങളേ


അനുരാഗം ഓലും കിനാവില്‍ കിളി പാടുന്നത് ആപരാധം ആണോ
ഇരുളില്‍ വിതുമ്പുന്ന പൂവേ നീ വിടരുന്നത് അപരാധം ആയോ
ഈ മണ്ണില്‍ എങ്ങുമേ കാരുണ്യം ഇല്ലയോ
ഈ വിണ്ണില്‍ എങ്ങുമേ ആലംബം ഇല്ലയോ
നിഴലായ് നിലാവിന്‍ മാറില്‍ വീഴാന്‍ 
വെറുതെ ഒരുങ്ങുമ്പോഴും
മംഗളങ്ങള്‍ അരുളും മഴനീര്‍ക്കണങ്ങളേ
ശാന്തമായ് തലോടും കുളിര്‍ക്കാറ്റിന്‍ ഈണമേ


വരവര്‍ണ്ണം അണിയും വസന്തം പ്രിയ രാഗം കവര്‍ന്നേ പോയ്
അഴകിന്‍ നിറച്ചാന്തും ആയി എന്‍ മഴവില്ലും അകലെ മറ‍ഞ്ഞു
നിന്‍ അന്തരംഗമാം ഏകാന്ത വീഥിയില്‍
ഏകാകിയായ് ഞാന്‍ പാടാന്‍ വരുമ്പോഴും
വിധി എന്തിനാവോ വില പേശുവാനായ് 
വെറുതെ നിറം മാറി വന്നു
(മംഗളങ്ങള്‍ അരുളും)

കണ്ണില്‍ കണ്ണില്‍ മിന്നും

ഗൗരീശങ്കരം . ൨൦൦൩ . എം ജയചന്ദ്രന്‍ . ഗിരീഷു് പുത്തഞ്ചേരി . പി ജയചന്ദ്രന്‍ & സുജാത


(പു) കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍
കണ്ണിന്‍ കണ്ണേ നിന്നെ കണ്ടു ഞാന്‍
(സ്ത്രീ) (കണ്ണില്‍ കണ്ണില്‍ )
(പു) അഴകേയെന്നഴകേ അറിയാതെയെന്തിനീ മിഴിയുഴിഞ്ഞു
(സ്ത്രീ) (കണ്ണില്‍ കണ്ണില്‍ )


(പു) മെല്ലെ മെല്ലെ മുല്ലവല്ലി പോല്‍ മനസ്സു പൂക്കുന്നു
(സ്ത്രീ) പിന്നെ പിന്നെ മഞ്ഞുതുള്ളിയായു് കൊലുസു ചാര്‍ത്തുന്നു
(പു) നിറമേഴുമായു് ഒരു പാട്ടു നിന്‍ മൃദുവീണ മൂളുന്നുവോ
(സ്ത്രീ) പറയാന്‍ മറന്ന മൊഴിയില്‍ പറന്നു പതിനേഴില്‍ നിന്റെ ഹൃദയം


(പു) (കണ്ണില്‍ കണ്ണില്‍)


(സ്ത്രീ) മുത്തേ മുത്തേ മുത്തുമാല പോല്‍ മുടിയില്‍ ചൂടാം ഞാന്‍
(പു) മിന്നാമിന്നി നിന്നെ മാറിലെ മറുകു പോല്‍ ചേര്‍ക്കാം
(സ്ത്രീ) ജപമാലയില്‍ മണി പോലെ നിന്‍ വിരലില്‍ വിരിഞ്ഞെങ്കില്‍ ഞാന്‍
(പു) തഴുകാന്‍ മറന്ന തനുവില്‍ പടര്‍ന്ന തരിയാണു നിന്റെ ഹൃദയം


(സ്ത്രീ) (കണ്ണില്‍ കണ്ണില്‍ )
(പു) അഴകേയെന്നഴകേ അറിയാതെയെന്തിനീ മിഴിയുഴിഞ്ഞു
(സ്ത്രീ) (കണ്ണില്‍ കണ്ണില്‍ )

സിനിമാഗാനം

ഗന്ധര്‍വ്വക്ഷേത്രം . ൧൯൭൨ . ജി ദേവരാജന്‍ . വയലാര്‍ . യേശുദാസു് . ആഭേരി


ഇന്ദ്രവല്ലരിപ്പൂ ചൂടിവരും സുന്ദരഹേമന്ത രാത്രി
എന്നെ നിന്‍ മാറിലെ വനമാലയിലെ
മന്ദാരമലരാക്കൂ ഇവിടം വൃന്ദാവനമാക്കൂ
(ഇന്ദ്രവല്ലരിപ്പൂ )


ഒഴുകുമീ വെണ്ണിലാപ്പാലരുവി
ഒരു നിമിഷം കൊണ്ടൊരു യമുനയാക്കൂ
(ഒഴുകുമീ )
പ്രേമോദയങ്ങളില്‍ മെയ്യോടു ചേര്‍ക്കുമൊരു
ഗാനഗന്ധര്‍വ്വനാക്കൂ എന്നെ നിന്‍
ഗാനഗന്ധര്‍വ്വനാക്കൂ
(പ്രേമോദയങ്ങളില്‍)


(ഇന്ദ്രവല്ലരിപ്പൂ )


ഉണരുമീ സര്‍പ്പലതാസദനം
ഒരു നിമിഷം കൊണ്ടൊരു മധുരയാക്കൂ
(ഉണരുമീ )
മാരോത്സവങ്ങളില്‍ ചുണ്ടോടടുക്കുമൊരു
മായാമുരളിയാക്കൂ എന്നെ നിന്‍ 
മായാമുരളിയാക്കൂ


(ഇന്ദ്രവല്ലരിപ്പൂ)

ഹിമഗിരിനിരകള്‍

താണ്ഡവം . ൨൦൦൨ . പെരുമ്പൂവൂര്‍ ജി രവീന്ദ്രനാഥന്‍ . കൈതപ്രം . എം ജി ശ്രീകുമാര്‍


ഹിമഗിരി നിരകള്‍ പൊന്‍തുടികളിലിളകി
ശിവകരസന്ധ്യാരംഗമൊരുങ്ങി

ഹിമഗിരി നിരകള്‍ പൊന്‍തുടികളിലിളകി
ശിവകരസന്ധ്യാരംഗമൊരുങ്ങി
നാഠഭൈരവി രാഗധാരയില്‍
മന്ത്രധ്വനിതരംഗ താണ്ഡവനടനയാമമായു്
(നാഠഭൈരവി)
ഹിമഗിരി നിരകള്‍ അ... ...

ദുന്ദുഭികള്‍ തരളമായു്
വിണ്‍മുഖമോ മുഖരമായു്
തന്ത്രികയില്‍ പ്രണവമഴയായു്
പഞ്ചഭൂതപതിയായു് ദേവന്‍
താരഹാരമണിയും വിണ്ണില്‍
സോമരാഗമണികള്‍ പൊഴിയുകയായു്
മേതവേദാംഗ മധുര പദഗതിയില്‍
ദേവദേവാംഗ ശിവദ പദഗതിയില്‍
ശിലകള്‍ ഉരുകി നീര്‍ത്തടങ്ങളായു്
സുകൃതവനികള്‍ ചാമരങ്ങളായു്
നന്ദിമൃദംഗത്തില്‍ ധിമൃത ധിമൃത ഗതി
ചന്ദന വീണയില്‍ ധിരന ധിരന ഗതി
ഇനിയിവിടെ അസുരകുല ഗളഗളക
ചടുല നടയാടിയാടിയുണരൂ
കാശിനാഥാ
... രി... ... രി...
കാശിനാഥാ

മണ്ഡപമായു് മധുവനം
ചഞ്ചലമായു് തൃഭുവനം
ബന്ധുരമായു് തൃപുട നടകള്‍
ഇന്ദ്രനീല ഗംഗേ പാടൂ
ചന്ദ്രകാന്തലതികേ ആടൂ
സപ്തസാലവനമേ പൂവണിയൂ
മംഗളത്തെന്നലിളകിയൊഴുകവേ
പൊന്നണിത്തിങ്കളുരുകിയൊഴുകവേ
ഇവിടെയിനിയൊരമൃത താണ്ഡവം
തുടരുകിനിയൊരഭയ താണ്ഡവം
പ്രകൃതിയുണരുമാര്‍ഷ താണ്ഡവം
പ്രഭുത ചൊരിയുമതുല താണ്ഡവം
തിടിയിലണിജടയിളകി
നാഗമണിതളയിളകി
ഇവിടെയിനിയും അനഘ നടനമാടൂ
കാശിനാഥാ
സരിഗമ ഗസ രിഗ‌മ രിഗമ ഗസ (2)
സരിഗമ ഗ- - രിഗ
രിഗമപ ധ പ- -
പധ- നി- - നിസനി ധമ‌
- - ധധ- നിസ- രിരി-
മഗരി- രിരിരി-
രിഗമഗ സരി- രി- രി-
സരിഗ- സരിഗസ
പധധ ധനിനി നിസസ സരി സനിസ
ധനിനി നിസസ സരിരി രിഗ രിസനി
സരിഗ സരിഗ സരിഗ സരിഗ സരി
രിഗമ രിഗമ രിഗമ രിഗമ രിഗ
ഗമപ ഗമപ ഗഗമമ ഗഗമമ പാ...