Friday, May 27, 2011

ഞാനൊരു പാട്ടു് പാടാം

 മേഘം . ഔസേപ്പച്ചന്‍ . ഗിരീഷ്‌ പുത്തഞ്ചേരി . 1999 . കെ ജെ യേശുദാസ്

ഞാനൊരു പാട്ടു പാടാം - പാട്ടു പാടാം - പാട്ടു പാടാം

ഞാനൊരു പാട്ടു പാടാം, കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും, നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും
ഞാന്‍ കൊണ്ടുപോകും

ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും, നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും

പഞ്ചമി രാവുദിച്ചാല്‍ പുഞ്ചിരിക്കും പാല്‍പ്പുഴയില്‍
കുഞ്ഞുതോണിയും തുഴഞ്ഞരികില്‍ വന്നു നീ
ചന്തമുള്ള ചാന്തു തൊട്ടും ചെണ്ടുമല്ലി മാറിലിട്ടും
പൊന്‍വിളക്കു പോല്‍ മുന്നില്‍ പൂത്തു നിന്നു നീ
അല്ലിമുല്ലപ്പൂവു ചൂടി ചുണ്ടില്‍ മൂളി പാട്ടുമായ് (2)
എന്നുമെന്‍ തോഴിയായ് നീ വരില്ലയോ

ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും, നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും

വേളിക്കു നാളണഞ്ഞാല്‍ വെള്ളിവെയില്‍ കോടി തരും
പൊന്നുരുക്കുവാന്‍ മിന്നാം മിന്നികള്‍ വരും
പന്തലിടാന്‍ കാറ്റു വരും പാരിജാത പൂവിരിക്കും
കാവളം കിളി മുളം കുഴലുമായ് വരും
കന്നിവാഴക്കയ്യിലാടും കുരുവി മൂളും മംഗളം (2)
നേരമായ് നേരമായ് നീയോരുങ്ങിയോ ..

ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും, നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും, 
ഞാന്‍ കൊണ്ടുപോകും
ഞാനൊരു പാട്ടു പാടാം ...

Thursday, April 28, 2011

ഏതോ നിദ്രതന്‍

അയാള്‍ കഥ എഴുതുകയാണ് . ൧൯൯൮ . രവീന്ദ്രന് ‍. കൈതപ്രം . യേശുദാസ് . മോഹനം


(m) എതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍ 
ഏഴു വര്‍ണ്ണങ്ങളും നീര്‍ത്തി 
തളിരിലത്തുമ്പില്‍ നിന്നുതിരും 
മഴയുടെയേകാന്ത സംഗീതമായു്
മൃദു പദമോടെ - മധു മന്ത്രമോടെ 
അന്നെന്നരികില്‍ വന്നുവെന്നോ
എന്തേ ഞാനറിഞ്ഞീല - ഞാനറിഞ്ഞീല
എതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍


(m) ആ വഴിയോരത്തു് അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായ്‌ നീ നിന്നുവേന്നോ
(f) ഉം . . . . .
(m) ആ വഴിയോരത്തു്
അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായു് നീ നിന്നുവേന്നോ
കുറുനിര തഴുകിയ കാറ്റിനോടന്നു 
നിന്‍ ഉള്ളം തുറന്നുവേന്നോ
അരുമയാം ആ മോഹപൊന്‍ത്തൂവലൊക്കെയും
പ്രണയനിലാവായു് പൊഴിഞ്ഞുവേന്നോ
എന്തേ ഞാനറിഞ്ഞീല - ഞാനറിഞ്ഞീല
എതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍


(m) ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍
പാലാഴിയായു് നെഞ്ചില്‍ നിറച്ചുവെന്നോ
(f) ഉം . . . . .
(m) ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍
പാലാഴിയായു് നെഞ്ചില്‍ നിറച്ചുവെന്നോ
അതിലൂറും അമൃതകണങ്ങള്‍ കോര്‍ത്തു 
നീ അന്നും കാത്തിരുന്നെന്നോ
അകതാരില്‍ കുറുകിയ വെണ്‍‌പ്രാക്കളൊക്കെയും
അനുരാഗ ദൂതുമായു് പറന്നുവേന്നോ
എന്തേ ഞാനറിഞ്ഞീല - ഞാനറിഞ്ഞീല


(എതോ നിദ്രതന്‍)

ആയിരം കണ്ണുമായി

നോക്കെത്താദൂരംത്ത് കണ്ണുംനട്ട് . ൧൯൮൫ . ജെറിഅമല്‍ദേവ് . ബിച്ചുതിരുമല . യേശുദാസ് . ശങ്കരാഭരണം


ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലര്‍ തേന്‍കിളി
പൈങ്കിളീ മലര്‍ തേന്‍കിളി (൨)
( ആയിരം .. .. .. )


മഞ്ഞു വീണതറിഞ്ഞില്ല
പൈങ്കിളീ മലര്‍ തേന്‍കിളി
വെയില്‍ വന്നു പോയതറിഞ്ഞില്ല
പൈങ്കിളീ മലര്‍ തേന്‍കിളി
മഞ്ഞു വീണതറിഞ്ഞില്ല വെയില്‍ വന്നു പോയതറിഞ്ഞില്ല
ഓമനേ നീ വരും നാളും എണ്ണി ഇരുന്നു ഞാന്‍
പൈങ്കിളീ മലര്‍ തേന്‍കിളി
വന്നു നീ വന്നു നിന്നു നീ എന്റെ ജന്മ സാഫല്യമേ (൨)
( ആയിരം .. .. .. )


തെന്നല്‍ ഉമ്മകള്‍ ഏകിയോ
കുഞ്ഞുതുമ്പി തമ്പുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍കിളി (൨)
തെന്നല്‍ ഉമ്മകള്‍ ഏകിയോ
കുഞ്ഞുതുമ്പി തമ്പുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍കിളി
എന്റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ
എന്നില്‍ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ
( ആയിരം .. .. .. )

ആരോടും മിണ്ടാതെ

ചിന്താവിഷ്ടയായ ശ്യാമള . ൧൯൯൮ . ജോണ്‍സണ്‍ . ഗിരീഷ് പുത്തഞ്ചേരി . യേശുദാസ് .


ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ


ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ
ഈറന്‍ നിലാവിന്‍ ഹൃദയത്തില്‍ നിന്നൊരു
പിന്‍വിളി കേട്ടില്ലേ 
മറുമൊഴി മിണ്ടിയില്ലേ


ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ


കാതരമുകിലിന്‍റെ കണ്‍പീലിത്തുമ്പിന്മേല്‍ 
ഇടറിനില്‍പൂ കണ്ണീര്‍ത്താരം
( കാതരമുകിലിന്റെ...........)
വിരലൊന്നു തൊട്ടാല്‍ വീണുടയും
കുഞ്ഞുകിനാവിന്‍ പൂത്താലം
മനസ്സിന്‍ മുറിവില്‍ മുത്താം ഞാന്‍
നെറുകില്‍ മെല്ലേ തഴുകാം ഞാന്‍


ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ


പ്രാവുകള്‍ കുറുകുന്ന കൂടിന്‍റെ അഴിവാതില്‍ 
ചാരിയില്ലേ കാണാകാറ്റേ
( പ്രാവുകള്‍ കുറുകുന്ന...........)
പരിഭവമെല്ലാം മാറിയില്ലേ
ചായുറങ്ങാന്‍ നീ പോയില്ലേ
അലിവിന്‍ ദീപം പൊലിയുന്നു
എല്ലാം ഇരുളില്‍ അലിയുന്നു


(ആരോടും മിണ്ടാതെ...........)
ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ

ആലിലമഞ്ചലില്‍

സൂര്യഗായത്രി - ൧൯൯൨ - രവീന്ദ്രന്‍ - ഓ.എന്‍.വി. - യേശുദാസ് - ആഭോഗി


ആ . . . . . . . . . .
ആ . . . . . . . . . .


ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമരത്തൂമിഴിയില്‍ ചാഞ്ചാടും സ്വപ്നമേതോ‌
പൂവല്‍ പൊന്നും തേനും നാവില്‍ തേച്ചതാരോ
പാവക്കുഞ്ഞും കൂടെയാട്
(ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ ..  )


പൂരം നാളല്ലോ പേരെന്താകേണം ഓമ‍ല്‍ കാതില്‍ ചൊല്ലാം (൨)
നാഗം കാക്കും കാവില്‍ നാളെ പൂവും നീരും (൨)
ഉണ്ണിക്കൈകാല്‍ വളര് തിങ്കള്‍പ്പൂ പോല്‍ വളര്
(ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ .. .)


തങ്കക്കൈക്കുള്ളില്‍ ശംഖും താമരയും കാണും കണ്ണിന്‍ പുണ്ണ്യം (൨)
സൂര്യഗായത്രിയായ് ആര്യതീര്‍ത്ഥങ്ങളില്‍ (൨)
നീരാടാന്‍ പോയ് വരാം ആരോമല്‍ പൂങ്കുരുന്നേ
(ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ .. .. .. ..)
(ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ .. )

വിണ്ണില്‍ മേഘം

മന്ത്രവാദി . ൧൯൫൬ . ബ്ര.ലക്ഷ്മണന്‍ . തിരുനല്ലായു് കുറിച്ചി മാധവന്‍ നായര്‍ . കമുകറ 


വിണ്ണില്‍ മേഘം പോലെ 
മിന്നിപ്പായും മേഘം പോലെ വിരവോടു പോകാം
മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യനാളേ (2)
വിണ്ണില്‍ മേഘം പോലെ 
അ...


അ...


ആനന്ദം കൊണ്ടാടി പരാഗപ്പൂക്കള്‍ ചൂടി (2)
അന്‍പിന്‍ ഗാനം പാടി നാം ആ രംഗത്തില്‍ കൂടി
(ആനന്ദം)
ചെല്ലുക ചെല്ലുക മുമ്പേ മുമ്പേ ഉല്ലാസത്താലേ
മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യ നാളേ (2)
വിണ്ണില്‍ മേഘം പോലെ 
അ...


പാരെങ്ങും പ്രേമവാസം ഇനി എന്നും മന്ദഹാസം
ജീവിത സുഖരസമാ ഗാനമായു്
നമുക്കാഗാനമായു്
ജയമാണിനിമേല്‍ സുഖമാണിനിമേല്‍
ജീവിതസുഖരസം ആഗതമായു്
നമുക്കാഗതമായു്
എന്നും നിത്യതാരുണ്യത്തിന്‍ വാസന്തം നീളേ
മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യ നാളേ (2)
വിണ്ണില്‍ മേഘം പോലെ 
അ...

ഉത്രാടപ്പൂനിലാവേ

രവീന്ദ്രന്‍ . ശ്രീകുമാരന്‍തമ്പി. ഹംസധ്വനി . യേശുദാസു്


ഉത്രാടപ്പൂനിലാവേ വാ..
മുറ്റത്തെ പൂക്കളത്തില്‍ വാടിയ പൂവണിയില്‍
ഇത്തിരിപ്പാല്‍ ചുരത്താന്‍ വാ.. വാ.. വാ‍..
(ഉത്രാടപ്പൂനിലാവേ..)


കൊണ്ടല്‍ വഞ്ചി മിഥുനക്കാറ്റില്‍
കൊണ്ടുവന്ന മുത്താരങ്ങള്‍
മണിച്ചിങ്ങം മാലയാക്കി അണിഞ്ഞുവല്ലോ
പുലരുന്ന പൊന്നോണത്തെ പുകഴ്ത്തുന്ന പൂവനങ്ങള്‍
പുതയ്കും പൊന്നാടയായ് നീ വാ.. വാ.. വാ‍..
(ഉത്രാടപ്പൂനിലാവേ..)


തിരുവോണത്തിന്‍ കോടിയുടുക്കാന്‍
കൊതിയ്കുന്നു തെരുവിന്‍ മക്കള്‍
അവര്‍ക്കില്ല പൂമുറ്റങ്ങള്‍ പൂനിരത്തുവാന്‍
വയറിന്റെ നാദം കേട്ടെ മയങ്ങുന്ന വാമനന്‍മാര്‍
അവര്‍ക്കോണക്കോടിയായ് നീ വാ.. വാ.. വാ‍..
(ഉത്രാടപ്പൂനിലാവേ..)